2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച
ചന്ദ്രയാന്‍
ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രപര്യവേക്ഷണദൗത്യമായ 'ചന്ദ്രയാന്‍ ഒന്ന്' കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഐ.എസ്.ആര്‍.ഒ. പോര്‍ട്ടല്‍ തയ്യാറാക്കുന്നു. ചന്ദ്രയാന്‍ പത്തു മാസത്തെ പര്യവേക്ഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ലഭിക്കും. ''ബാംഗ്ലൂരിനടുത്ത ബൈലാലുവിലെ ഡീപ് സ്‌പെയ്‌സ് നെറ്റ്‌വര്‍ക്കിലേക്ക് ചന്ദ്രയാന്‍ അയച്ച ചിത്രങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വെബ്‌പോര്‍ട്ടല്‍ തയ്യാറാക്കിവരികയാണ്. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സൗജന്യമായി വിവരങ്ങള്‍ പരിശോധിക്കാം. ഈവര്‍ഷം ഡിസംബറോടെ പോര്‍ട്ടലിന്റെ ഉദ്ഘാടനം നടക്കും'' - ഐ.എസ്.ആര്‍.ഒ. സ്‌പെയ്‌സ് സെന്റര്‍ ഡയറക്ടര്‍ ബി. ഗോപാലകൃഷ്ണ പറഞ്ഞു. ചന്ദ്രയാന്‍ ഒന്ന് കണ്ടെത്തിയ വിവരങ്ങള്‍ പൂര്‍ണമായും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചന്ദ്രനില്‍ ജലാംശത്തിന്റെ തെളിവ് കണ്ടെത്തിയത് ലോക ബഹിരാകാശ രംഗത്ത് ഐ.എസ്.ആര്‍.ഒ.യുടെ ഖ്യാതി ഉയര്‍ത്തിയിരുന്നു. ചന്ദ്രനിലെ ഉപരിതലത്തെക്കുറിച്ചും ധാതുക്കളെക്കുറിച്ചുമുള്ള 70,000 ചിത്രങ്ങളാണ് 10 മാസത്തിനുള്ളില്‍ ചന്ദ്രയാന്‍ അയച്ചത്. ഗര്‍ത്തങ്ങളെക്കുറിച്ചുള്ള ചിത്രങ്ങളിലാണ് ജലാംശത്തിന്റെ ലക്ഷണങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. ഇത്തരം വിവരങ്ങള്‍ അടുത്തറിയാനുള്ള അവസരമാണ് പോര്‍ട്ടല്‍ തരുന്നത്. ലോകത്തുതന്നെ ആദ്യമായാണ് ചന്ദ്രനെക്കുറിച്ച് ഇത്രയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത്. ചന്ദ്രയാന്റെ കണ്ടെത്തലുകള്‍ രണ്ടു ഘട്ടങ്ങളായാണ് പുറത്തുവിടുന്നത്. 2008 നവംബര്‍ മുതല്‍ 2009 ഫിബ്രവരി വരെയുള്ള കണ്ടെത്തലുകള്‍ ഈ വര്‍ഷം പോര്‍ട്ടലില്‍ സ്ഥാനം പിടിക്കും. 2009 മാര്‍ച്ച് മുതല്‍ ദൗത്യം അവസാനിപ്പിച്ചതു വരെയുള്ള വിവരങ്ങള്‍ 2011 ജൂണില്‍ ലഭ്യമാക്കും. സൗജന്യമായാണ് വെബ്‌സൈറ്റ് വഴി ഐ.എസ്.ആര്‍.ഒ. വിവരങ്ങള്‍ നല്‍കുന്നത്. ചന്ദ്രയാന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി ചന്ദ്രന്റെ മാപ്പ് നിര്‍മിക്കാനുള്ള പദ്ധതിയും ഐ.എസ്.ആര്‍.ഒ.യ്ക്കുണ്ട്. ആദ്യമായാണ് ചന്ദ്രന്റെ മാപ്പ് വരുന്നത്.ചന്ദ്രയാന്‍ ഒന്നില്‍ പതിനൊന്ന് പേ ലോഡുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ പത്തെണ്ണത്തിന്റെ ദൗത്യം വിജയമായിരുന്നു. ഇവ ഭൂമിയിലേക്ക് അയച്ച വിവരങ്ങളാണ് ഐ.എസ്.ആര്‍.ഒ.യുടെ ശേഖരത്തിലുള്ളത്. പതിനൊന്ന് പേ ലോഡുകളില്‍ അഞ്ചെണ്ണം ഇന്ത്യയുടേതും ആറെണ്ണം അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്നുള്ളവയുമായിരുന്നു. യു.എസ്. ബഹിരാകാശസ്ഥാപനമായ നാസയുടെ പ്ലാനറ്ററി ഡാറ്റാ സംവിധാനം പ്രയോജനപ്പെടുത്തിയാണ് ഐ.എസ്.ആര്‍.ഒ. ചന്ദ്രയാനില്‍നിന്നുള്ള വിവരങ്ങള്‍ ക്രോഡീകരിച്ചത്. ചന്ദ്രനില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെനിന്ന് ചന്ദ്രയാന്‍ ഒന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ക്ക് മികവ് കൂടുതലാണ്. 514 കിലോഗ്രാം ഭാരമുണ്ടായിരുന്ന ചന്ദ്രയാന്‍ ഒന്ന് 2008 ഒക്ടോബര്‍ 22-നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചത്.2009 ആഗസ്ത് 30ന് ബാംഗ്ലൂര്‍ ബൈലാലു കേന്ദ്രവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ചന്ദ്രയാന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ ദൗത്യത്തിന്റെ 95 ശതമാനം പൂര്‍ത്തിയാക്കിയിരുന്നു.രണ്ടാമത്തെ പര്യവേക്ഷണദൗത്യമായ ചന്ദ്രയാന്‍ രണ്ട് 2013ല്‍ വിക്ഷേപിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഒന്നാം ദൗത്യത്തിന്റെ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഐ.എസ്.ആര്‍.ഒ. തീരുമാനിച്ചത്. ചന്ദ്രയാന്‍ ഒന്ന് പരാജയമായിരുന്നെന്ന ചില കേന്ദ്രങ്ങളുടെ പ്രചാരണം തടയുകയെന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. ചന്ദ്രയാന്‍ രണ്ടില്‍ രണ്ട് ശാസ്ത്രപരീക്ഷണ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേലോഡുകളാണ് ഉള്‍പ്പെടുത്തുന്നത്. ചന്ദ്രയാന്‍ രണ്ടില്‍നിന്ന് വിഘടിച്ച് ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇടിച്ചിറങ്ങാന്‍ കഴിയുന്ന ലാന്‍ഡറും ഉണ്ടാകും. ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിച്ച് പഠനം നടത്തുന്ന ഉപകരണമായ റോവര്‍ ഇതിന്റെ പ്രത്യേകതയാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
very good performance
മറുപടിഇല്ലാതാക്കൂwonderful work
മറുപടിഇല്ലാതാക്കൂ